Tuesday, March 15, 2011

ആണവറിയാക്റ്ററുകളുടെ സുരക്ഷ..

ജപ്പാനില്‍ ഭൂകമ്പവും സുനാമിയും അഗ്നിപര്‍വതങ്ങളുമെല്ലാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളേക്കാളേറെ ദുരന്ത സാധ്യത കല്പിക്കപ്പെടുന്നത് സ്ഫോടനം നടന്നുകൊണ്ടിരിക്കുന്ന ആണവറിയാക്റ്ററുകളില്‍ നിന്നുണ്ടാകുന്ന അണുപ്രസരണമായിരിക്കുമെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.. ബി.ബി.സി പോലുള്ള ചാനലുകളും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ വാര്‍ത്താവിഭാഗവും ഈ ആശങ്ക പങ്കുവയ്ക്കുകയുണ്ടായി.. അതില്‍ നിന്നുണ്ടാകാന്‍ സാധ്യതയുള്ള അപകടം വരും തലമുറകളെക്കൂടി ബാധിക്കുമെന്നാണ് വിദഗ്ദാഭിപ്രായം.. ആണവ സാങ്കേതിക വിദ്യയിലും അതിന്റെ പ്രയോഗത്തിലും എത്രയോ മുന്നിലുള്ള ജപ്പാനു പോലും അതിന്റെ ദുരന്തം തടയാനാവുന്നില്ല എന്നത് സാങ്കേതികവിദ്യയിലും പ്രയോഗത്തിലും 25 വര്‍ഷമെങ്കിലും പുറകിലുള്ള ഇന്ത്യയുള്‍പ്പെടെയുള്ള ആണവോര്‍ജ്ജസാധ്യതയെ ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ ഗൗരവമായി പുനര്‍വിചിന്തനം നടത്തേണ്ട കാലമായിരിക്കുന്നു.. ആണവനിലയങ്ങള്‍ സ്ഥാപിക്കുകയും ഉല്പാദിപ്പിക്കുകയും ചെയ്യുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ പോലും ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറല്ല. ഇപ്പോള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച നിലയങ്ങളില്‍ ഒന്ന് കന്യാകുമാരിക്കടുത്താണ്.. ഒരു ചാനല്‍ ചര്‍ച്ചയില്‍ കേട്ടത് കന്യാകുമാരിയില്‍ സ്ഥാപിക്കാന്‍ പോകുന്ന റിയാക്റ്റര്‍ തകര്‍ന്നാല്‍ കേരളത്തിന്റെ ഇങ്ങേയറ്റം വരെ അതിന്റെ ദുരന്തം എത്തുമെന്നാണ്..

അത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ വെന്തു മരിക്കുന്നത് മലയാളിയോ തമിഴനോ തെലുങ്കനോ ഇടതുപക്ഷമോ വലതുപക്ഷമോ അതിനു രണ്ടിനും ഇടയിലുള്ള പക്ഷമോ ഹിന്ദുവോ മുസ്ലിമോ കൃസ്ത്യനോ പാഴ്സിയോ ആണോ എന്നതായിരിക്കരുത് നമ്മെ നയിക്കുന്ന വികാരം.. അത്തരം നഷ്ടം അനുഭവിക്കുന്നവരും അവരുടെ പിന്‍ഗാമികളായ ഭാവിതലമുറയും ഭാരതീയരാണെന്നതാവണം ആ വികാരം.. അത്തരം ഒരു ചിന്ത നമ്മെ നയിക്കുന്നുവെങ്കില്‍ എനിക്കും നിങ്ങള്‍ക്കും നമ്മുടെ സഹോദരങ്ങള്‍ക്കുമാണ് ജപ്പാന്റെ ഇന്നത്തെ അവസ്ഥയുണ്ടാവാന്‍ പോകുന്നത്..

അത്തരം ഒരു ദുരന്തം താങ്ങാനുള്ള ശേഷി ഇന്ത്യന്‍ ജനതക്കില്ല.. ഭോപ്പാല്‍ ദുരന്തം പോലും നമുക്കുണ്ടാക്കിയ ക്ഷതം എത്ര ഭീകരമാണെന്നു അനുഭവിച്ചവര്‍ക്കു മാത്രമല്ല, അവിടെ പോയി കണ്ടവര്‍ക്കും ബോധ്യമായിട്ടുണ്ടാകും.. ഇതിനര്‍ത്ഥം നാം ശിലായുഗത്തിലേയ്ക്കു പോകണമെന്നല്ല.. അപകടസാധ്യത മുന്നില്‍ കണ്ട് വികസിത രാജ്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകള്‍ (ആണവ റിയാക്റ്റര്‍ ഉള്‍പ്പെടെയുള്ളവ) നമുക്കു വേണമോയെന്നു ഈ പുതിയ സാഹചര്യത്തില്‍ ഒരു വീണ്ടുവിചാരമുണ്ടായെങ്കില്‍ എന്നു ആശിച്ചു പോകുകയാണ്..

കൂട്ടത്തില്‍ അത്തരം ദുരന്തങ്ങള്‍ നമുക്കു മാത്രമല്ല ലോകത്ത് എവിടേയും ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം..

http://library.thinkquest.org/17940/texts/nuclear_disasters/nuclear_disasters.html

Thursday, March 10, 2011

ഗദ്ദാമ അഥവാ ഖദ്ദാമ

ഖദ്ദാമയാണ് ശരിയായ പദം എന്നു തോന്നുന്നു.. കാരണം അറബിയില്‍ ഗ എന്ന അക്ഷരം ഇല്ല..

അതു ആധികാരികമായി പറയാന്‍ നമ്മുടെ ഫേസ്ബുക്ക് പ്രവാസികള്‍ രംഗത്തുവരട്ടെ..

വര്‍ത്തമാനകാല സിനിമാ സംവിധായകരില്‍ മധ്യവര്‍ത്തി സിനിമകളിലേക്കു തിരിഞ്ഞ കമലിന്റെ ഏറ്റവും പുതിയ സിനിമ "ഗദ്ദാമ" പ്രമേയത്തിലും കഥാഗതി നിയന്ത്രണത്തിലും വ്യത്യസ്തത പുലര്‍ത്തി.. സമീപകാല മലയാള സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.. ഒരു സ്ത്രീയെ മുഖ്യ കഥാപാത്രമാക്കുകയെന്നതു തന്നെ വലിയ പരീക്ഷണമാണ്.. അതിനു ധൈര്യം കാണിക്കാന്‍ ഒരു രഞ്ജിത്തല്ലാതെ വേറെ സംവിധായകര്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല..

ശ്രീനിവാസന്‍(റസാക്ക്) പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകന്റെ സാമൂഹ്യപ്രവര്‍ത്തന വലിപ്പം കാണിക്കാന്‍ കെട്ടിടത്തില്‍ നിന്നു വീഴ്ത്തി കാലൊടിക്കുന്ന ഒരാളൊഴികെയുള്ള മുഴുവന്‍ കഥാപാത്രസൃഷ്ടിയും പ്രശംസനീയം തന്നെ.. ആ കഥാപാത്രവും അയാള്‍ക്കുവേണ്ടിയുള്ള ശ്രീനിവാസന്റെ സേവനവും യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്നു മാത്രമല്ല കുറച്ചു exaggeratedഉം ആണ്.. ശ്രീനിവാസന്‍ ആണ് കാവ്യാമാധവന്‍(അശ്വതി) എന്ന ഗദ്ദാമയെ രക്ഷപ്പെട്രുത്താന്‍ ഉള്ള സാമൂഹ്യപ്രവര്‍ത്തകനെന്നു മനസ്സിലാക്കാന്‍ അതിനു മുന്‍പുള്ള റസാക്കിന്റെ രംഗങ്ങള്‍ തന്നെ ധാരാളം..

അശ്വതിയെന്ന ഗദ്ദാമയുടെ ഭാഗം കൃത്യതയോടെയും ഭംഗിയോടെയും കാവ്യാമാധവന്‍ അവതരിപ്പിച്ചു.(കാവ്യയുടെ രണ്ടാം വരവ് അതിഗംഭീരം).. രണ്ടാമതൊരു കുടുംബത്തിന്റെ കഷ്ടപ്പാടു കൂടി ഏറ്റെടുക്കുന്ന തീരുമാനമായിരുന്നു അശ്വതിയെ വിവാഹം ചെയ്യാനുള്ള ബിജുമെനോന്റെ തീരുമാനം.. വിദേശത്ത് പോയി രക്ഷപ്പെടാമെന്നു തീരുമാനിച്ച ബിജുമേനോന്റെ അപ്രതീക്ഷിത മരണം അശ്വതിക്കും രണ്ടു കുടുംബങ്ങള്‍ക്കും താങ്ങാവുന്നതിലും ഏറെയായിരുന്നു.. നിശ്ചയിക്കപ്പെട്ട വിദേശതൊഴില്‍ അശ്വതി ഏറ്റെടുക്കുന്നു.. വിദേശത്ത് വീട്ടുവേലക്കാരി.. ദുരിതക്കയത്തില്‍ നിന്നു കരകയറാമെന്ന ആഗ്രഹത്തോടെയെത്തുന്ന അശ്വതിയ്ക്ക് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ തൊട്ട് നേരിടേണ്ടി വരുന്ന ദുരിതം അവസാനം വരെയും പിന്തുടരുന്നു.. അറബി വീട്ടില്‍.. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍.. ദിക്കറിയാതെയുള്ള അലച്ചിലുകള്‍ക്കിടയില്‍.. വിവിധ ഘട്ടങ്ങളില്‍.. രക്ഷ പോലും ശിക്ഷയാകുന്ന സന്ദര്‍ഭങ്ങള്‍.. പാപി ചെന്നേടം പാതാളം എന്നതിനു പകരം അശ്വതി ചെന്നേടം പാതാളം എന്നു തിരുത്താവുന്ന അനുഭവങ്ങള്‍.. അതിനിടയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം ബഷീര്‍(പുതിയ നടന്‍).. ആടുകള്‍ക്കിടയില്‍ ആടുജീവിതം നയിക്കുന്ന ബഷീര്‍.. കാമവെറിയന്മാരില്‍ നിന്നും അവളെ രക്ഷിച്ച് സ്വയം ബലിയാടാകുന്നവന്‍.. അവന്റെ ജീവിതം കൊണ്ടു അവനുപോലും ഒരു ഗുണമില്ലെന്ന തിരിച്ചറിവാകാം അവനില്‍ ആ മാനവികത ഉണരാന്‍ ഹേതു.. അവന്റെ രൂപവും നിര്‍വികാര ഭാവവും ആണ് എന്റെ മനസ്സില്‍ തങ്ങി നില്ക്കുന്നത്.. വളരെ കുറച്ചു സമയം സിനിമയില്‍ പ്രത്യക്ഷപ്പെടുകയും ഏറ്റവും കൂടുതല്‍ പ്രേക്ഷകമനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്തത് ബഷീറെന്ന കഥാപാത്രമായിരിക്കും..

ദുരിതത്തില്‍ നിന്നു ദുരിതക്കയത്തിലേക്കു വലിച്ചെറിയപ്പെട്ട അശ്വതി അവസാനം ജയിലില്‍ എത്തിപ്പെടുന്നു.. രക്ഷകനായ അന്യപുരുഷന്റെ വീട്ടില്‍ താമസിച്ചു എന്നതാണ് കുറ്റം.. അശ്വതിയേയും കൂടെ ജയിലിലടക്കപ്പെട്ടയാളെയും(കൊടിയേറ്റം ഗോപിയുടെ മകന്‍) റസാക്ക് പൂറത്തെത്തിക്കുകയും നാട്ടിലേക്ക് ഒരേ വണ്ടിയില്‍ കയറ്റി വിടുകയും ചെയ്യുമ്പോള്‍ അതു പ്രതീക്ഷയുടെ പുതുജീവിതത്തിലേക്കുള്ള പ്രയാണമാകുകയാണ്.. പുതുമയുള്ള പ്രമേയവും അവതരണവും സമീപനവും..

ഇത്രയോക്കെ ദുരിതങ്ങള്‍ ഉണ്ടാകുമോ.. സിനിമയ്ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണോ.. സ്വന്തം തൊഴിലും ജീവിതവും കുടുംബവും മറന്ന് ഇത്തരത്തില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന റസാക്കുമാര്‍ ഉണ്ടാകുമോ തുടങ്ങിയ സംശയങ്ങള്‍ പ്രേക്ഷകനു ചോദിക്കാം.. പ്രവാസികളായ സുഹൃത്തുക്കള്‍ മറുപടി പറയട്ടെ..

ഇന്ത്യക്കാര്‍ പാവങ്ങള്‍...

"ഇന്ത്യക്കാര്‍ ദരിദ്രരാണ്..പക്ഷേ ഇന്ത്യ ദരിദ്രമല്ല.."

ഈ വാക്കുകള്‍ സ്വിസ് ബാങ്ക് ഡയറക്ടര്‍മാരില്‍ ഒരാളുടേതാണ്..

280 ലക്ഷം കോടി ഇന്ത്യന്‍ പണം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

ആ തുകയുണ്ടെങ്കില്‍..

= ഇന്ത്യാ രാജ്യത്ത് 30 വര്‍ഷം നികുതിയില്ലാത്ത ബജറ്റ് നടപ്പിലാക്കാമായിരുന്നു..

= ഏതു വില്ലേജില്‍ നിന്നും ഡല്‍ഹിയിലേക്ക് 4 വരിപ്പാത ഉണ്ടാക്കാമായിരുന്നു..

= 500ല്‍ കൂടുതല്‍ സോഷ്യല്‍ പ്രോജക്റ്റുകള്‍ക്ക് സൗജന്യമായി വൈദ്യുതി നല്കാമായിരുന്നു..

= ഇന്ത്യയിലെ മുഴുവന്‍ പൗരന്‍മാര്‍ക്കും മാസം 2000രൂപ തോതില്‍ 60വര്‍ഷം നല്കാമായിരുന്നു..

= നമുക്ക് ഐ.എം.എഫിന്റേയും ലോകബാങ്കിന്റേയും ലോണ്‍ വേണ്ടിവരില്ലായിരുന്നു..

ചിന്തിക്കുക.. നമ്മുടെ പണം എങ്ങിനെയാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതെന്ന്..

അഴിമതിയില്‍ മുങ്ങിയ രാഷ്ട്രീയക്കാര്‍ക്കെതിരെ നിലയ്ക്കു നിര്‍ത്താന്‍ നമുക്ക് സമ്പൂര്‍ണ്ണ അവകാശമുണ്ട്..

ജനാധിപത്യ വ്യവസ്ഥയില്‍ അതു പ്രയോഗിക്കണം..

Take this seriously

All of us forwarding and sharing jokes, then why not this..?