Thursday, August 27, 2009

വിവിധയിനം ഗാന്ധികള്‍...

നെഹ്രുവിന്റെ മകള്‍ ഇന്ദിരയെ വിവാഹം ചെയ്യാന്‍ ഫിറോസ്ഖാന്‍ എന്ന പാഴ്സിയുടെ പേര്‍ ഫിറോസ്ഗാന്ധി എന്നാക്കാന്‍ ബുദ്ധി ഉപദേശിച്ച മഹാത്മാഗാന്ധി അതിന്റെ പ്രത്യാഘാതം ഇത്ര വലിയതാകുമെന്നു കരുതിയിരിക്കില്ല.. എല്ലാകാര്യങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്ന ദീര്‍ഘദൃഷ്ടി ഇവിടെ ഉണ്ടായില്ല.. അതിന്റെ അനന്തരഫലമാണു വിവിധയിനം ഗാന്ധിമാര്‍ ആധുനികഭാരതത്തില്‍ തകര്‍ത്താടുന്നത്.. ആദ്യ ഉല്പന്നം ഫിറോസ്(ഗാന്ധി).. അതില്‍നിന്നു അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര(ഗാന്ധി)യായി.. മക്കള്‍ അതുകൊണ്ടു മാത്രം രാജീവ്(ഗാന്ധി)യും സഞ്ജയ്(ഗാന്ധി)യും ആയി.. മരുമക്കള്‍ വിദേശിയായ സോണിയ, സോണിയാ(ഗാന്ധി)യായി.. സിക്കുകാരി മേനക, മേനകാ(ഗാന്ധി)യായി.. പേരമക്കള്‍ പ്രിയങ്ക(ഗാന്ധി)യും രാഹുല്‍(ഗാന്ധി)യും വരുണ്‍(ഗാന്ധി)യും ആയി.. ഇനിയും ഇതിന്റെ അനന്തരാവകാശികളാവാന്‍ പുതിയ ഗാന്ധിമാര്‍ രംഗപ്രവേശം ചെയ്യുന്നതു കാണേണ്ടിവരുന്ന ഭാരതീയരുടെ ഗതികേടിനു പരിഹാരമില്ല... ഇവരെല്ലാം ഗാന്ധിജിയുടെ അനന്തരാവകാശികളായി തെറ്റിധരിക്കപ്പെടുന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍...
മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്....
കേരളത്തിലെ മാധ്യമങ്ങള്‍ ആര്‍ക്കുവേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്.. വസ്തുതകള്‍ അറിയാന്‍ കാത്തിരിക്കുന്ന ജനത്തിനു വേണ്ടിയല്ല..തീര്‍ച്ച.. യഥാര്‍ത്ഥ മാധ്യമധര്‍മ്മമല്ല അവര്‍ നിര്‍വഹിക്കുന്നത്.. വസ്തുതകളും സത്യങ്ങളും ഒളിപ്പിച്ചുവെക്കുന്നു.. കള്ളം പ്രചരിപ്പിക്കുന്നു.. പക്ഷം ഇല്ലാത്തവരെന്നു ഉറക്കെപറയുകയും പക്ഷം ചേരുകയും ചെയ്യുന്നു.. ചിലരെ മാത്രം corner ചെയ്തു ആക്രമിക്കുന്നതു മാധ്യമനീതിയല്ല..
BJP യില്‍ ജസ്വന്ത് സിങെന്ന സീനിയര്‍ നേതാവിനെ പുറത്താക്കുകയും, അരുണ്‍ ഷൂരിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും, സുധീന്ദ്ര കുല്‍ക്കര്‍ണിയെന്ന മുതിര്‍ന്ന നേതാവ് രാജിവെക്കുകയും, വസുന്ധരരാജെ സിന്ധ്യയെ പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നും മാറ്റുകയും, ബി.എസ്.ഖണ്ഡൂരി ഉള്‍പ്പെടെ ഉന്നത നേതാക്കള്‍ എതിര്‍ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിട്ടും ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്കു അതു ചര്‍ച്ചയായില്ല.. അവര്‍ക്കതു വളരെ ചെറിയ വാര്‍ത്ത മാത്രം.. ദൃശ്യമാധ്യമങ്ങള്‍ക്കതു കേവലം ആറാമത്തെ വാര്‍ത്തയായി ചുരുങ്ങി.. എന്നാല്‍ CPI(M) കേന്ദ്രക്കമ്മിറ്റി വി.എസ്.അച്ചുതാനന്ദനെ PB യില്‍ നിന്നു മാറ്റിയപ്പോള്‍ ഇതേ മാധ്യമങ്ങള്‍ മുഖ്യവാര്‍ത്തയായി ആഴ്ചകളോളം കൊണ്ടാടി.. കൊണ്ടാടുന്നതില്‍ തെറ്റില്ല.. അങ്ങിനെയെങ്കില്‍ എല്ലാവരുടേതും കൊണ്ടാടണ്ടേ..? പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷ ലഭിക്കട്ടെ.. CAG ഓഡിറ്റില്‍ ചൂണ്ടിക്കാണിച്ച ചില പരാമര്‍ശങ്ങളെ വളച്ചൊടിച്ചു കുറ്റക്കാരനാണെന്നു മാധ്യമങ്ങള്‍ അന്തിമവിധി നടത്തുന്നതു ശരിയാണോ..? എന്നാല്‍ അതേ CAG ആയുധ ഇടപാടിനെക്കുറിച്ചു എ.കെ.ആന്റണിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അതേ മാധ്യമങ്ങള്‍ക്കു കാര്യമായ വാര്‍ത്തയായില്ല.. ഒരു ചര്‍ച്ചയും ടി.വി.യില്‍ കണ്ടതുമില്ല.. ഇതു പൊതുജനത്തെ വഞ്ചിക്കലല്ലേ.. മാധ്യമധര്‍മ്മം പാലിച്ചില്ലെങ്കിലും minimum ethics എന്നൊന്നില്ലേ..? The HINDU പോലെ ചുരുക്കം ചില പത്രങ്ങള്‍ ഇതിനിടയില്‍ ചെറിയ വെളിച്ചമേകുന്നു.. അവ മാത്രമാണു 4th Estate എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മൂല്യം നിലനിര്‍ത്തുന്നത്..

Wednesday, July 1, 2009

MATHRUBHUMI DAILY


I stopped subcription of malayalam daily mathrubhumi from 2009 APRIL onwards..Coz one day morning, when I opened that Newspaper, the character of that newspaper had changed a lot which was beyond my expectation..I think the only reason for such a drastic change was denial of Loksabha seat for M.P.Veerendrakumar,who is the MD of Mathrubhumi daily..Though the MD has any personal grieve, that shouldnt be reflected in the character of Newspaper..Its against the ethics of Medias..Mathrubhumi was almost independent and not biased like this..It had a good past history..Not like Malayala Manorama. Everybody know that Manorama has always expressed their anti-communist/CPI(M) mind..But Mathrubhumi lost all that positive attitude from April onwards..

I think no one can accept or support this attitude change of a Newspaper for the personal interest of its MD..

Hence, I stopped its subscription..Coz no other way to console my mind..

Looking for another change into the real path for reviving its subscription..

Saturday, April 4, 2009

...ഞാന്‍ ഗാന്ധിയേയല്ല
നമ്മുടെ രാഷ്ട്രപിതാവ് ഇന്നു ജീവിച്ചിരുന്നെങ്കില്‍ പറയുമായിരുന്നു..”ഇവരൊക്കെ ഗാന്ധിയാണെങ്കില്‍, ഞാന്‍ ഗാന്ധിയേയല്ലയെന്ന്“... കൂടാതെ ഗസറ്റ് വിജ്ഞാപനത്തിലൂടെ തന്റെ പേരില്‍ നിന്നു ഗാന്ധിയെന്ന ഭാഗം ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെടുമായിരുന്നു.. കാരണം മുസ്ലിംവിരുദ്ധ വികാരം ഉണര്‍ത്താന്‍ വരുണ്‍ ഗാന്ധി നടത്തിയ വര്‍ഗ്ഗീയവിഷം വമിക്കുന്ന തീപ്പൊരിപ്രസംഗം വിവാദമായപ്പോള്‍ പത്രസമ്മേളനം വിളിച്ചുനടത്തിയ ന്യായീകരണത്തില്‍ ആ യുവാവ് പറഞ്ഞത് ഞാനും ഒരു ഗാന്ധിയാണെന്നാണു.. ഇതു കേള്‍ക്കുന്ന യഥാര്‍ത്ത ഗാന്ധിയുടെ മനസ്സ് ചുട്ടുപൊള്ളിയില്ലെങ്കിലേ അത്ഭുതമുള്ളൂ...
അമ്മ മേനകഗാന്ധിക്കും ഇതില്‍ ആശങ്കയോ കുണ്ഠിതമോയില്ല.. വല്ല പട്ടിയോ പൂച്ചയോ ആടോ മാടോ കുരങ്ങോ പാമ്പോ കീരിയോ ആയിരുന്നു വിഷയമെങ്കില്‍ മൃഗസ്നേഹിയായ അവര്‍ സടകുടഞ്ഞെഴുന്നേറ്റ് കൊലവിളി നടത്തുമായിരുന്നില്ലേ..?? പട്ടിക്കും പൂച്ചക്കും കുരങ്ങനും വേണ്ടി വാദിക്കുന്ന അവര്‍ക്ക് മകന്‍ ആക്രോശിച്ച മനുഷ്യവിഭാഗത്തെ അതിനേക്കാള്‍ വില കുറഞ്ഞ ജീവനായി തോന്നിയതു BJP യില്‍ ചേര്‍ന്നതു കൊണ്ടാണോ..? അതോ മകനു എന്തു തോന്നിവാസവും ആകാമെന്നാണോ..??
ഏതായാലും നരേന്ദ്രമോഡിക്കും പ്രവീണ്‍ തൊഗാഡിയക്കും ശേഷം ആരെന്ന ചോദ്യത്തിനു BJP ക്കാര്‍ക്ക് ഉത്തരമായി.. സിക്കുകാരിയായ മേനകയുടേയും പാഴ്സിയായ സഞ്ജയിന്റേയും മകന്‍ എങ്ങിനെ ഹിന്ദുവാകുമെന്നു BJP യും ഓര്‍ത്തിരിക്കില്ല.. ഇത്തരം ഗാന്ധിമാരേയും ഭാരതീയര്‍ ഇനി ചുമക്കണമല്ലോ..

Saturday, January 3, 2009

ഗാസാ ചിന്തിലെ ഇസ്രയേലിന്റെ മനുഷ്യത്വമില്ലാത്ത ആക്രമണത്തെ തടയാന്‍ ഐക്യരാഷ്ട്രസഭയോ ലോകപോലീസ് ചമയുന്ന അമേരിക്കയോ മറ്റേതെങ്കിലും പടിഞ്ഞാറന്‍ രാജ്യങ്ങളോ തയ്യാറായില്ല. അപലപിക്കാന്‍ പോലും തയ്യാറയില്ലയെന്നതു ഇസ്രയേലിന്റെ ആക്രമണത്തിനു തുല്യമായ അന്യായമാണ്. കുവൈത്തിന്റെ അതിര്‍ത്തി ഇറാഖ് കയ്യേറി എന്ന കുറ്റത്തിനാണല്ലോ ഐക്യരാഷ്ട്രസഭയുടെ അനുമതിയ്ക്കു പോലും കാത്തു നില്‍ക്കാതെ ഇറാഖിന്റെ മേല്‍ അമേരിക്കയും സഖ്യകക്ഷികളും ബോംബ് വര്‍ഷിച്ചു തകര്‍ത്തത്. കൂടാതെ ഐക്യരാഷ്ട്രസഭയുടെ ഉപരോധവും...
ഈ നിയമം എന്തുകൊണ്ട് ഇസ്രയേലിനു ബാധകമല്ല...???
ആണവാ‍യുധം ഉണ്ടെന്ന കാരണം കണ്ടെത്തി അടുത്തതായി ടാര്‍ജറ്റ് ചെയ്യുന്നതു ഇറാനെയാണ്.. അങ്ങിനെയെങ്കില്‍ ആണവാ‍യുധം കൈവശമുണ്ടെന്നു ഉറപ്പുള്ള ഇസ്രയേലിനെ എന്തുകൊണ്ട് ടാര്‍ജറ്റ് ചെയ്യുന്നില്ല..??????
ഇന്ത്യക്കെതിരെ ഉപരോധം എന്തിനായിരുന്നു..???
പഴകി ദ്രവിച്ച ഒരു അണുബോംബ് പൊട്ടിച്ചത്നായിരുന്നു..
പക്ഷെ..നമ്മുടെ പ്രതിരോധ മന്ത്രിക്ക്(എ.കെ.ആന്റണി) ഇപ്പോഴും ഇസ്രയേലിനെ പെരുത്ത് ഇഷ്ടമാണത്രെ.. കേന്ദ്രമന്ത്രി ഇ.അഹമ്മദിനും..

Monday, September 1, 2008

ഗുജറാത്തിലെ വാളുകള്‍ വീണ്ടും…

ഒറീസ്സയില്‍ ക്രിസ്ത്യാനികള്‍ വംശഹത്യക്കു ഇരയാവുകയാണ്..
ഗുജറാത്തിലെ മുസ്ലിങ്ങളെപ്പോലെ...
കയറാന്‍ ഇടമില്ലാതെ..
ഉറങ്ങാന്‍ തണലില്ലാതെ..
ഉണ്ണാന്‍ ഒന്നുമില്ലാതെ..
ജീവനും കൊണ്ടു ഓടുകയാണ്..
രക്ഷിക്കേണ്ടവര്‍ കാഴ്ച്ചക്കാരാവുന്നു..
അധികാരികള്‍ നിഷ്ക്രിയരും..
കരിഞ്ഞ മാംസത്തിന്റെ ഗന്ധം പടരുന്നു..
അപ്പോഴും കേരളത്തിലെ ‘പവ്വത്തിലച്ചനു’
അതു പ്രശ്നമായില്ല…
പ്രത്യക്ഷാ‍ക്രമണത്തേക്കാള്‍ വലുതു പരോക്ഷാ‍ക്രമണമത്രേ..
ഏകജാലകം..
സ്വാശ്രയപ്രവേശനം..
ഏഴാം ക്ലാസ് പാഠം..
ഇവയത്രേ പരോക്ഷാക്രമണം..
ഇവര്‍ ചെയ്യുന്നതെന്തെന്നു ഇവര്‍ അറിയുന്നില്ലല്ലോ..
അവര്‍ പറയുന്നു ‘രൂപ താ..’ “അതിരൂപതാ..“