Monday, October 12, 2009

Kaanjeevaram (കാഞ്ചീവരം)

കാഞ്ചീവരം ഏറ്റവും നല്ല സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടി.. ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് പ്രകാശ് രാജിനും ലഭിച്ചു.. ഒരു പട്ടുനെയ്ത്തു തൊഴിലാളിയുടെ കേവലമായ ജീവിതകഥയല്ല കാഞ്ചീവരം.. പട്ടുനൂല്‍ കൊണ്ടു അതിസുന്ദരമായ വസ്ത്രങ്ങള്‍ നെയ്തെടുക്കുമ്പോഴും സ്വന്തം ജീവിതം നെയ്തെടുക്കാന്‍ പാടുപെടുന്ന ലോകത്തിലെ ഏതൊരു തൊഴിലാളിയുടേയും ദുരിതാനുഭവം തന്നെയാണു ഈ സിനിമയുടെ ആത്മാവ്.. സ്വന്തം മകളുടെ ജനനസമയത്തു പട്ടുനെയ്ത്തു തൊഴിലാളിയായ അച്ഛന്‍ ചെവിയില്‍ മന്ത്രിക്കുന്നതു “നിന്നെ ഞാന്‍ പട്ടുചേല അണിയിച്ചു വിവാഹം ചെയ്തയക്കും” എന്നാണ്.. (ജനനസമയത്തു ചെവിയില്‍ മന്ത്രിക്കുന്നതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നതു ആ പ്രദേശത്തെ ആചാരമാണ്..) അതു കേട്ടുനിന്നവര്‍ മുഴുവന്‍ ഞെട്ടിത്തരിച്ചു.. പട്ടുവസ്ത്രങ്ങള്‍ നെയ്യാനല്ലാതെ സ്വന്തമാക്കാനുള്ള വരുമാനം ഒരു തൊഴിലാളിക്കു ലഭിക്കില്ലെന്നു അറിയാവുന്നവരാണവര്‍.. താജ്മഹല്‍ നിര്‍മിച്ചതാരെന്നു ചോദിച്ചാല്‍ ഷാജഹാന്‍ എന്നു പറയുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ശില്പി നിഴലില്‍ മാറി നില്‍ക്കുന്നുവെന്നു നാമോര്‍ക്കണം.. നിര്‍മ്മിക്കുന്ന ഉല്പന്നത്തിന്റെ അവകാശികളാവാന്‍ സാധിക്കാത്തവരാണല്ലോ തൊഴിലാളികള്‍.. ഈ സിനിമയില്‍ തന്നെ മുതലാളിയുടെ മകള്‍ക്കു വിവാഹവേളയില്‍ ധരിക്കുന്നതിനു വേണ്ടി വേങ്കടം (പ്രകാശ് രാജ്) നെയ്ത സാരി സ്വന്തം ഭാര്യയ്ക്കു കാണാന്‍ വിവാഹവേദിയുടെ ദൂരെചെന്നു നില്‍ക്കുന്ന രംഗമുണ്ട്..
എന്തായാലും വേങ്കടം എന്ന നെയ്ത്തുകാരന്‍ വലിയ ആത്മവിശ്വാസത്തോടെ മകളുടെ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നു.. വിവിധങ്ങളായ കാരണങ്ങളാല്‍ ഓരോ ശ്രമങ്ങളും പരാജയപ്പെടുകയാണ്.. അവിടെയെത്തിയ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്റെ സ്വാധീനത്താല്‍ മുതലാളിയുടെ ചൂഷണത്തിനെതിരെ സഹപ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നു.. തന്റെ മകള്‍ക്കു നല്‍കിയ വാക്കുകള്‍ വേങ്കടത്തെ ചില തെറ്റുകളിലേയ്ക്കു നയിക്കുകയും അദ്ദേഹത്തെ ഒറ്റുകാരനായും കള്ളനായും മുദ്രകുത്തപ്പെടുകയും ചെയ്യുന്നു.. ആത്മഹത്യാശ്രമത്തെത്തുടര്‍ന്നു പക്ഷാഘാതം സംഭവിക്കുന്നു.. നിശ്ചലയായിക്കിടക്കുന്ന മകളെ കാണാന്‍ ജയിലില്‍ നിന്നു എത്തുന്ന വേങ്കടം മകളുടെ ദുരിതം സഹിക്കാനാവാതെ അവള്‍ക്കു വിഷം നല്‍കി ദയാവധം നല്‍കുകയാണ്.. തന്റെ മകള്‍ക്കു വേണ്ടി താന്‍ നെയ്തുകൊണ്ടിരുന്ന പട്ടുപുടവ വെട്ടിക്കീറി മരിച്ചു കിടക്കുന്ന മകളുടെ മേലെ പുതപ്പിക്കുന്ന വേങ്കടത്തിന്റെ മാനസികാവസ്ഥ എത്ര തന്മയത്വത്തോടെയാണു പ്രകാശ് രാജ് അവതരിപ്പിക്കുന്നത്..ആ ഘട്ടത്തില്‍ അയാളുടെ മനോനില നഷ്ടപ്പെടുന്നതു എത്ര സുന്ദരമായി ദൃശ്യവത്കരിച്ചിരിക്കുന്നു.. പ്രകാശ് രാജിന്റെ അഭിനയത്തിന്റെ വ്യാപ്തി സമ്പൂര്‍ണ്ണമായി ഈ സിനിമ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.. അവസാനരംഗത്തു പോലീസുകാരന്‍ വേങ്കടത്തോടു പോകാമെന്നു ചോദിക്കുമ്പോള്‍ ക്യാമറയിലേക്കു നോക്കി ഒരു ചിരിയുണ്ട്.. മാനസികനില തെറ്റിയെന്നു വ്യക്തമാകുന്ന ആ ചിരി (സിനിമ കഴിഞ്ഞിറങ്ങിയാലും) മനസ്സില്‍നിന്നു മായില്ല..
ശരിക്കും നല്ല ഒരു സിനിമ കണ്ടുവെന്ന സംതൃപ്തിയുണ്ട്.. ഏതൊരു തൊഴിലാളിയുടേയും അനുഭവവും വ്യക്തിപരമായ അസ്വസ്ഥതകളും ഭംഗിയായി പ്രതിപാദിച്ചിട്ടുണ്ട്.. പ്രിയദര്‍ശനു അഭിമാനിക്കാം..

Wednesday, September 16, 2009

സിനിമയിലെ മോഷണം

മലയാ‍ളസിനിമ മേഖലയില്‍ വളരെ ഗൌരവമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണു തിരക്കഥാദാരിദ്ര്യം.. നല്ല തിരക്കഥയില്ലാത്തതാണു നമ്മുടെ സിനിമകളുടെ അപചയത്തിനു കാരണമെന്നാണു പറയാറുള്ളത്.. എന്നാല്‍ നെയ്ത്തുകാരന്‍, പുലിജന്മം, തിരക്കഥ, ഏകാന്തം, തനിയെ, ഗുല്‍മോഹര്‍, തലപ്പാവ്, ഭൂമിമലയാളം, വിലാപങ്ങള്‍ക്കപ്പുറം, ഒരേ കടല്‍, നാലു പെണ്ണുങ്ങള്‍, കാഴ്ച, തന്മാത്ര, ഭ്രമരം എന്നിങ്ങനെ ഒരുപാടു നല്ല തിരക്കഥകള്‍ മലയാളത്തില്‍ ഉണ്ടായി.. ഇനിയും ധാരാളം ഉണ്ടാവുകയും ചെയ്യും.. ഫിലിംഫെസ്റ്റിവലുകളില്‍ എത്തുന്ന വിവിധ രാജ്യങ്ങളുടെ സിനിമകള്‍ തിരക്കഥകളുടെ പുതുമകള്‍ കൊണ്ടു സമ്പന്നമാണ്.. അവരുടെ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളെ സംബോധന ചെയ്യുന്ന വ്യത്യസ്തങ്ങളായ വിഷയങ്ങളാണു അവര്‍ പരിഗണിക്കുന്നത്.. പരിമിത സാധ്യതകള്‍ മാത്രമുള്ള സെനഗലില്‍ നിന്നു പോലും അതിമനോഹരസിനിമകള്‍ ഉണ്ടാകുന്നുവെങ്കില്‍ അനന്തസാധ്യതയുള്ള നമുക്കും അതു സാധ്യമാവില്ലേ..??
ഇതിനിടയില്‍ കാര്യമായ മോഷണങ്ങളും നടക്കുന്നുണ്ട്.. അതു മോഷണമാണെന്നോ remake ആണെന്നോ എവിടെയും പരാമര്‍ശിക്കാറുമില്ല.. അതു പ്രേക്ഷകരെ പറ്റിക്കലല്ലേ..?? ഏറ്റവും അടുത്തു കാണാനിടയായ ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം.. ഉള്ളടക്കത്തിലും സംഭാഷണത്തില്‍ പോലും കാര്യമായ മാറ്റങ്ങളില്ലാതെ കോപ്പിയടിച്ച മലയാള സിനിമയാണു അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ബിഗ്ബി.. John Singleton സംവിധാനം ചെയ്ത Four Brothers എന്ന അമേരിക്കന്‍ സിനിമയുടെ തനിപ്പകര്‍പ്പാണു ബിഗ്ബി.. എന്നാല്‍ അതു തുറന്നുപറയുന്നതല്ലേ അഭികാമ്യം.. കാരണം ഭൂരിഭാഗം മലയാളികളും Four Brothers കണ്ടിരിക്കില്ല.. തിരക്കഥാദാരിദ്ര്യം പരിഹരിക്കാന്‍ ഏറ്റവും നല്ലതു മോഷണമാണോ..? സൂപ്പര്‍ സ്റ്റാറുകളെ മനസ്സില്‍ കണ്ടു കഥ മെനയേണ്ടി വരുമ്പോള്‍ തിരക്കഥക്കു ദാരിദ്ര്യം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ...

Thursday, September 10, 2009

Dangerous Education

അപകടകരമായ വിദ്യാഭ്യാസം
വിദ്യാഭ്യാസമേഖലയില്‍ പൊതുസ്കൂളുകള്‍ക്കു(സര്‍ക്കാര്‍/എയ്ഡഡ്) പകരം പുത്തന്‍ തലമുറ സ്കൂളുകള്‍(CBSE) അരങ്ങുവാഴുന്നു.. വ്യത്യസ്ത മതവിഭാഗങ്ങളിലെ കുട്ടികള്‍ ഇടകലര്‍ന്നു പഠിക്കുന്ന പൊതുസ്കൂളുകളില്‍ ഓണം,വിഷു,ബക്രീദ്,ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളുടെ ഊറ്റങ്ങള്‍ പരസ്പരം കൈമാറുന്ന “പൊതുഇടങ്ങള്‍” അറിയാതെ സൃഷ്ടിക്കപ്പെടുന്നു.. ഞാന്‍ പഠിച്ച LPസ്കൂളില്‍ ഞാനും അറമുഖനും തൊട്ടടുത്ത ബെഞ്ചിലെ കാര്‍ത്യായനിയും സൂറാബീവിയും പരസ്പരം കൈമാറിയിരുന്ന തങ്ങളുടേതായ വിശേഷങ്ങള്‍ പരസ്പരം മടുപ്പിക്കുന്നതായിരുന്നില്ല, പകരം അടുപ്പിക്കുന്നതായിരുന്നു.. അവരുടെ ആഘോഷങ്ങള്‍ നമ്മുടേതുകൂടി ആയിരുന്നെങ്കില്‍ എന്നു ചിന്തിക്കുമായിരുന്നു.. എന്നാല്‍ ഇന്നത്തെ പുത്തന്‍ തലമുറ(unaided) സ്കൂളുകള്‍ മതപഠനം കൂടി സിലബസില്‍ അധികമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ മുസ്ലിം സ്കൂളുകളില്‍ മറ്റു മതവിഭാഗങ്ങള്‍ ചേരാതായി.. സരസ്വതിവന്ദനത്തോടെ ക്ലാസ് തുടങ്ങുന്ന സ്കൂളുകളില്‍ മറ്റു വിഭാഗങ്ങളും പോകുന്നില്ല.. ആഘോഷദിനങ്ങള്‍ക്കുള്ള പൊതുഅവധി ദിനങ്ങള്‍ പോലും സ്വന്തം വിഭാഗത്തിന്റെ ആഘോഷങ്ങള്‍ക്കു കൂടുതലാക്കിയും മറ്റുള്ളവ കുറച്ചും ക്രമീകരിക്കുന്നു.. ഇത്തരം സ്കൂളുകളില്‍ നിന്നു പുറത്തിറങ്ങുന്ന കുട്ടികള്‍ ഓണവും വിഷുവും ബക്രീദും ക്രിസ്തുമസും അറിയാത്തവരായി മാറുകയാണ്.. ഈ തലമുറ മതേതരവാദികളാകാനാണോ വര്‍ഗ്ഗീയവാദികളാകാനാണോ കൂടുതല്‍ സാധ്യത..?? ഈ പ്രവണതയെ അവധാനതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അനന്തരഫലം വലിയതായിരിക്കും.. പൊതുഇടങ്ങള്‍ നഷ്ടപ്പെടാതെ നാം സൂക്ഷിക്കുക...

Thursday, August 27, 2009

വിവിധയിനം ഗാന്ധികള്‍...

നെഹ്രുവിന്റെ മകള്‍ ഇന്ദിരയെ വിവാഹം ചെയ്യാന്‍ ഫിറോസ്ഖാന്‍ എന്ന പാഴ്സിയുടെ പേര്‍ ഫിറോസ്ഗാന്ധി എന്നാക്കാന്‍ ബുദ്ധി ഉപദേശിച്ച മഹാത്മാഗാന്ധി അതിന്റെ പ്രത്യാഘാതം ഇത്ര വലിയതാകുമെന്നു കരുതിയിരിക്കില്ല.. എല്ലാകാര്യങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്ന ദീര്‍ഘദൃഷ്ടി ഇവിടെ ഉണ്ടായില്ല.. അതിന്റെ അനന്തരഫലമാണു വിവിധയിനം ഗാന്ധിമാര്‍ ആധുനികഭാരതത്തില്‍ തകര്‍ത്താടുന്നത്.. ആദ്യ ഉല്പന്നം ഫിറോസ്(ഗാന്ധി).. അതില്‍നിന്നു അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര(ഗാന്ധി)യായി.. മക്കള്‍ അതുകൊണ്ടു മാത്രം രാജീവ്(ഗാന്ധി)യും സഞ്ജയ്(ഗാന്ധി)യും ആയി.. മരുമക്കള്‍ വിദേശിയായ സോണിയ, സോണിയാ(ഗാന്ധി)യായി.. സിക്കുകാരി മേനക, മേനകാ(ഗാന്ധി)യായി.. പേരമക്കള്‍ പ്രിയങ്ക(ഗാന്ധി)യും രാഹുല്‍(ഗാന്ധി)യും വരുണ്‍(ഗാന്ധി)യും ആയി.. ഇനിയും ഇതിന്റെ അനന്തരാവകാശികളാവാന്‍ പുതിയ ഗാന്ധിമാര്‍ രംഗപ്രവേശം ചെയ്യുന്നതു കാണേണ്ടിവരുന്ന ഭാരതീയരുടെ ഗതികേടിനു പരിഹാരമില്ല... ഇവരെല്ലാം ഗാന്ധിജിയുടെ അനന്തരാവകാശികളായി തെറ്റിധരിക്കപ്പെടുന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍...
മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്....
കേരളത്തിലെ മാധ്യമങ്ങള്‍ ആര്‍ക്കുവേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്.. വസ്തുതകള്‍ അറിയാന്‍ കാത്തിരിക്കുന്ന ജനത്തിനു വേണ്ടിയല്ല..തീര്‍ച്ച.. യഥാര്‍ത്ഥ മാധ്യമധര്‍മ്മമല്ല അവര്‍ നിര്‍വഹിക്കുന്നത്.. വസ്തുതകളും സത്യങ്ങളും ഒളിപ്പിച്ചുവെക്കുന്നു.. കള്ളം പ്രചരിപ്പിക്കുന്നു.. പക്ഷം ഇല്ലാത്തവരെന്നു ഉറക്കെപറയുകയും പക്ഷം ചേരുകയും ചെയ്യുന്നു.. ചിലരെ മാത്രം corner ചെയ്തു ആക്രമിക്കുന്നതു മാധ്യമനീതിയല്ല..
BJP യില്‍ ജസ്വന്ത് സിങെന്ന സീനിയര്‍ നേതാവിനെ പുറത്താക്കുകയും, അരുണ്‍ ഷൂരിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും, സുധീന്ദ്ര കുല്‍ക്കര്‍ണിയെന്ന മുതിര്‍ന്ന നേതാവ് രാജിവെക്കുകയും, വസുന്ധരരാജെ സിന്ധ്യയെ പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നും മാറ്റുകയും, ബി.എസ്.ഖണ്ഡൂരി ഉള്‍പ്പെടെ ഉന്നത നേതാക്കള്‍ എതിര്‍ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിട്ടും ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്കു അതു ചര്‍ച്ചയായില്ല.. അവര്‍ക്കതു വളരെ ചെറിയ വാര്‍ത്ത മാത്രം.. ദൃശ്യമാധ്യമങ്ങള്‍ക്കതു കേവലം ആറാമത്തെ വാര്‍ത്തയായി ചുരുങ്ങി.. എന്നാല്‍ CPI(M) കേന്ദ്രക്കമ്മിറ്റി വി.എസ്.അച്ചുതാനന്ദനെ PB യില്‍ നിന്നു മാറ്റിയപ്പോള്‍ ഇതേ മാധ്യമങ്ങള്‍ മുഖ്യവാര്‍ത്തയായി ആഴ്ചകളോളം കൊണ്ടാടി.. കൊണ്ടാടുന്നതില്‍ തെറ്റില്ല.. അങ്ങിനെയെങ്കില്‍ എല്ലാവരുടേതും കൊണ്ടാടണ്ടേ..? പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷ ലഭിക്കട്ടെ.. CAG ഓഡിറ്റില്‍ ചൂണ്ടിക്കാണിച്ച ചില പരാമര്‍ശങ്ങളെ വളച്ചൊടിച്ചു കുറ്റക്കാരനാണെന്നു മാധ്യമങ്ങള്‍ അന്തിമവിധി നടത്തുന്നതു ശരിയാണോ..? എന്നാല്‍ അതേ CAG ആയുധ ഇടപാടിനെക്കുറിച്ചു എ.കെ.ആന്റണിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അതേ മാധ്യമങ്ങള്‍ക്കു കാര്യമായ വാര്‍ത്തയായില്ല.. ഒരു ചര്‍ച്ചയും ടി.വി.യില്‍ കണ്ടതുമില്ല.. ഇതു പൊതുജനത്തെ വഞ്ചിക്കലല്ലേ.. മാധ്യമധര്‍മ്മം പാലിച്ചില്ലെങ്കിലും minimum ethics എന്നൊന്നില്ലേ..? The HINDU പോലെ ചുരുക്കം ചില പത്രങ്ങള്‍ ഇതിനിടയില്‍ ചെറിയ വെളിച്ചമേകുന്നു.. അവ മാത്രമാണു 4th Estate എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മൂല്യം നിലനിര്‍ത്തുന്നത്..

Wednesday, July 1, 2009

MATHRUBHUMI DAILY


I stopped subcription of malayalam daily mathrubhumi from 2009 APRIL onwards..Coz one day morning, when I opened that Newspaper, the character of that newspaper had changed a lot which was beyond my expectation..I think the only reason for such a drastic change was denial of Loksabha seat for M.P.Veerendrakumar,who is the MD of Mathrubhumi daily..Though the MD has any personal grieve, that shouldnt be reflected in the character of Newspaper..Its against the ethics of Medias..Mathrubhumi was almost independent and not biased like this..It had a good past history..Not like Malayala Manorama. Everybody know that Manorama has always expressed their anti-communist/CPI(M) mind..But Mathrubhumi lost all that positive attitude from April onwards..

I think no one can accept or support this attitude change of a Newspaper for the personal interest of its MD..

Hence, I stopped its subscription..Coz no other way to console my mind..

Looking for another change into the real path for reviving its subscription..

Saturday, April 4, 2009

...ഞാന്‍ ഗാന്ധിയേയല്ല
നമ്മുടെ രാഷ്ട്രപിതാവ് ഇന്നു ജീവിച്ചിരുന്നെങ്കില്‍ പറയുമായിരുന്നു..”ഇവരൊക്കെ ഗാന്ധിയാണെങ്കില്‍, ഞാന്‍ ഗാന്ധിയേയല്ലയെന്ന്“... കൂടാതെ ഗസറ്റ് വിജ്ഞാപനത്തിലൂടെ തന്റെ പേരില്‍ നിന്നു ഗാന്ധിയെന്ന ഭാഗം ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെടുമായിരുന്നു.. കാരണം മുസ്ലിംവിരുദ്ധ വികാരം ഉണര്‍ത്താന്‍ വരുണ്‍ ഗാന്ധി നടത്തിയ വര്‍ഗ്ഗീയവിഷം വമിക്കുന്ന തീപ്പൊരിപ്രസംഗം വിവാദമായപ്പോള്‍ പത്രസമ്മേളനം വിളിച്ചുനടത്തിയ ന്യായീകരണത്തില്‍ ആ യുവാവ് പറഞ്ഞത് ഞാനും ഒരു ഗാന്ധിയാണെന്നാണു.. ഇതു കേള്‍ക്കുന്ന യഥാര്‍ത്ത ഗാന്ധിയുടെ മനസ്സ് ചുട്ടുപൊള്ളിയില്ലെങ്കിലേ അത്ഭുതമുള്ളൂ...
അമ്മ മേനകഗാന്ധിക്കും ഇതില്‍ ആശങ്കയോ കുണ്ഠിതമോയില്ല.. വല്ല പട്ടിയോ പൂച്ചയോ ആടോ മാടോ കുരങ്ങോ പാമ്പോ കീരിയോ ആയിരുന്നു വിഷയമെങ്കില്‍ മൃഗസ്നേഹിയായ അവര്‍ സടകുടഞ്ഞെഴുന്നേറ്റ് കൊലവിളി നടത്തുമായിരുന്നില്ലേ..?? പട്ടിക്കും പൂച്ചക്കും കുരങ്ങനും വേണ്ടി വാദിക്കുന്ന അവര്‍ക്ക് മകന്‍ ആക്രോശിച്ച മനുഷ്യവിഭാഗത്തെ അതിനേക്കാള്‍ വില കുറഞ്ഞ ജീവനായി തോന്നിയതു BJP യില്‍ ചേര്‍ന്നതു കൊണ്ടാണോ..? അതോ മകനു എന്തു തോന്നിവാസവും ആകാമെന്നാണോ..??
ഏതായാലും നരേന്ദ്രമോഡിക്കും പ്രവീണ്‍ തൊഗാഡിയക്കും ശേഷം ആരെന്ന ചോദ്യത്തിനു BJP ക്കാര്‍ക്ക് ഉത്തരമായി.. സിക്കുകാരിയായ മേനകയുടേയും പാഴ്സിയായ സഞ്ജയിന്റേയും മകന്‍ എങ്ങിനെ ഹിന്ദുവാകുമെന്നു BJP യും ഓര്‍ത്തിരിക്കില്ല.. ഇത്തരം ഗാന്ധിമാരേയും ഭാരതീയര്‍ ഇനി ചുമക്കണമല്ലോ..